പേജുകള്‍‌

2013, ജനുവരി 11, വെള്ളിയാഴ്‌ച

മറുപടികൾ..

'ബി' 'സി'യോടു ചോദിച്ചു "എന്തിന് നീ 'എ'യുമായി വീണ്ടും കൂട്ടുകൂടി? ഇനി എന്ത് പ്രശ്നങ്ങൾ നിന്റെ ജീവിതത്തിൽ ഉണ്ടാക്കുവാനാണ് അവൾ വീണ്ടും വന്നിരിക്കുന്നത്?  "

"ഇല്ല. എയുമായി ഞാൻ സൗഹൃദത്തിലായെന്നേയുള്ളൂ. ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്. എ പ്രശ്നങ്ങളൊന്നും ഉണ്ടാക്കുവാനല്ല കൂട്ടുകൂടിയിരിക്കുന്നത്. നീ നിന്റെ കാര്യം മാത്രം നോക്കുക. നിന്നെ കെട്ടുന്ന കാലത്ത് നിനക്കെന്നെ നിയന്ത്രിക്കാം 'സി' പറഞ്ഞു.

'എ' 'സി'യോട് ചോദിച്ചു, "ഞാനുമായി കൂട്ടുകൂടിയത് ബിയ്ക്ക് ഇഷ്ടപ്പെടുമോ? നീ അവളെ കല്യാണം കഴിയ്ക്കുവാൻ പോകുന്നതല്ലേ? ഞാനിപ്പോൾ മറ്റൊരാളുടെ ജീവിതത്തിലേയ്ക്കല്ലേ കടന്നു വന്നിരിക്കുന്നത്?"

"ബിയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ത്? ബി എന്നെയാണ് പ്രൊപ്പോസ് ചെയ്തത്. ഞാൻ അവളെയല്ല. അവൾ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. എനിയ്ക്ക് ബിയോട് പ്രണയമൊന്നുമില്ല. പിന്നെ വീട്ടിൽ നിർബന്ധിച്ചപ്പോൾ ബിയുടെ പേര് പറഞ്ഞെന്നു മാത്രം. അല്ലാതെ എനിയ്ക്ക് പ്രത്യേകിച്ച് ബിയോടൊന്നും ഇല്ല. അവൾ പോകുന്നെങ്കിൽ പോകട്ടെ. എനിയ്ക്കൊന്നുമില്ല.  എന്റെ പ്രണയം എന്നും നിന്നോട് മാത്രം. അതുകൊണ്ട്, നീ നിന്റെ കാര്യം മാത്രം നോക്കുക. നിന്റെ ജീവിതത്തിലേയ്ക്കാണ് മറ്റൊരാൾ കടന്നു വന്നത്. അല്ലാതെ മറ്റൊരാളുടെ ജീവിതത്തിലേയ്ക്ക് നീയല്ല കടന്നു വന്നത്." സി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ