പേജുകള്‍‌

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

യാഥാർത്ഥ്യങ്ങളുടെ ഇരുട്ട്

യാഥാർത്ഥ്യങ്ങളുടെ ഇരുട്ടിലാണ് ഞാനിപ്പോൾ.. വിധിയാണോ അതോ
ശിക്ഷയാണോ..?
അറിയില്ല. പക്ഷെ അനുഭവിയ്ക്കാൻ ഞാൻ ഒറ്റയ്ക്ക്... അത്ര മാത്രം വലിയ
തെറ്റ് ഞാൻ ചെയ്തൊ?
മന:സാക്ഷിയോട് ചോദിയ്ക്കുമ്പോൾ 'ഇല്ല' എന്നും 'ഉണ്ട്' എന്നും ഒരേസ്വരത്തിൽ
ഉത്തരം നൽകുന്നു!!
കൂട്ടുകൂടിയായാലും ഒറ്റയ്ക്കായാലും ദൈവവും സമൂഹത്തെ പോലെ
സ്ത്രീയെ മാത്രം ശിക്ഷിയ്ക്കുന്നു!
ഒറ്റപ്പെടലിന്റെ അന്യഥാത്വത്തിന്റെ അപകർഷതാബോധത്തിന്റെ ചൂളയിൽ
ഞാൻ ഒറ്റയ്ക്ക്...
പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിച്ചിരിക്കുന്നു.. ഇനി ജീവിതത്തിന്റെ
അസ്തമയം കാത്തിരിയ്ക്കുന്നു.
അത് എത്രയും വേഗം ആയിരുന്നെങ്കിൽ എന്ന് ഓരോ നിമിഷവും മനസ്
ആഗ്രഹിയ്ക്കുന്നു.
മനസ് എന്നേ വാർദ്ധക്യം ബാധിച്ചു! ശരീരം ഇപ്പോഴും യൗവ്വനം കാത്തു
സൂക്ഷിയ്ക്കുന്നു!!
എന്തിന് വേണ്ടി? ആർക്ക് വേണ്ടി..?