പേജുകള്‍‌

2012, ഏപ്രിൽ 24, ചൊവ്വാഴ്ച

സ്നേഹിച്ചുകൊണ്ട് വെറുക്കുന്നവർ....


22.04.2012.





14 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ സഹപാഠികൾ ഒത്തുകൂടി. അതിരപ്പിള്ളിയിൽ. ഒരു പകലും ഒരു രാത്രിയും...  ഒരുമിച്ച് പഠിച്ചിരുന്ന കുറച്ച് പേർ. എല്ലാവരും വന്നത് കുടുംബവുമായിട്ടാണ്. ഞാൻ മാത്രമായിരുന്നു ഏകയായി... എല്ലാവരും കുടുംബാംഗങ്ങളുമായി ബദ്ധപ്പെട്ട് നടക്കുമ്പോൾ ഞാൻ മാത്രം സ്വതന്ത്രപ്പക്ഷി...



ഏകാന്തതയുടെയും അരക്ഷിതാവസ്ഥയുടെയും സമ്മിശ്രസമയങ്ങൾ എന്റെ ഭൂരിഭാഗം സമയവും അപഹരിച്ചു.  രാത്രി ഏറെ വൈകി അടുത്ത കൂട്ടുകാരുമായി നടത്തിയ സംഭാഷണത്തിനൊടുവിൽ അവർ ചോദിച്ചു 'എന്തേ നീ ഇനിയും ഒറ്റയ്ക്ക്?' എന്റെ മൗനം അവർ മറ്റെന്തോ ആയി വ്യാഖ്യാനിച്ചു. ഒടുവിൽ അവർ തന്നെ തീരുമാനിച്ചു, അവർ മുൻകൈ എടുത്ത് എന്നെ കെട്ടിച്ചു വിടാൻ. നല്ലൊരു ആലോചനയും അവർ എന്റെ മുന്നിൽ അവതരിപ്പിച്ചു. എന്റെ സങ്കല്പത്തിൽ ഉണ്ടായിരുന്നതു പോലെ ഒരാൾ. പക്ഷെ ഞാൻ അവരോടൊന്നും മിണ്ടിയില്ല. എന്താണ് ഞാൻ അവരോട് പറയേണ്ടിയിരുന്നത്?

ഞാൻ ഒരാളെ വെറുത്തുകൊണ്ട് സ്നേഹിയ്ക്കുകയാണെന്നോ.. അതോ അയാളെ ഞാൻ സ്നേഹിച്ചു കൊണ്ട് വെറുക്കുകയാണെന്നോ...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ